Saturday, 21 September 2013

ഞാനുമുണ്ടു ഓണം.





ഞാനുമുണ്ടു ഓണം.

പച്ച ക്യാബേജിന്‍റെ ചിരിച്ചിരിക്കുന്ന തളിരിലകള്‍ പച്ചക്കു കഴിച്ചപ്പോള്‍ ഞാന്‍ കണ്ടത് തൂശനില തന്ന്യാ...
.
കെട്ടു പിണഞ്ഞു നീണ്ടുതൂങ്ങിയ സ്പഗേത്തി ചുരുട്ടിക്കെട്ടി അണ്ണാക്കിലേക്കു വിഴുങ്ങിയപ്പോള്‍ ഓരോ ചോറുംപറ്റും തൊണ്ടയിലുടെ ഉരുണ്ടിറങ്ങുന്നതു ഞാനറിഞ്ഞു..നേര്...

നിര്‍വികാരരായ ഫോര്‍മാജോ..വിതറിയിട്ടപ്പോള്‍ സാമ്പാറാണ് ഒഴുകിയറങ്ങിയത്. ഞാന്‍ കോഴിക്കാലു കടിച്ചു പറിക്കയായിരുന്നില്ല, സാമ്പാറില്‍ തപ്പിയെടുത്ത മുരിങ്ങക്കോലിന്‍റെ ചീള് ചപ്പിയീമ്പുകയായിരുന്നു.

ഒടുക്കം മുന്നിലെ ഒരു ഗ്ലാസ് പച്ചവെള്ളം എനിക്കു ഇഞ്ചിയും മുളകുമിട്ട പച്ചമോരായിരുന്നു.

അവസാനം ഞാന്‍ കൊക്കോക്കോളാ ഗ്ലാസ് സ്ലോമോഷനില്‍ സിപ്പ് ചെയ്തിറക്കിയപ്പോള്‍ നീ കളിയാക്കിച്ചിരിച്ചല്ലേടാ....പട്ടി, നിനക്കറിയില്ല അടപ്രഥമന്‍റെ ഓരോ തരിയും നാവില്‍കിടന്ന് നട്ടം തിരിയുകയായിരുന്നപ്പോള്‍. ഏഏഏംംംംംം!

പണ്ടൊക്കെ എന്തു ഓണം ഓണമൊക്കെ ഇപ്പഴല്ലേ...

(ഐശ്വര്യം, സമ്പല്‍സമൃദ്ധി, നന്മ....മണ്ണാങ്കട്ട ഓണമെന്ന് പറഞ്ഞാ അതോണസദ്യ തന്ന്യാട്ടോ,,,ഇല്ലാത്തവനറിയാം അതിന്‍റെ ഊത്തല്‍)
 — feeling അഭാവത്തില്‍ അനുഭവത്തിനുണ്ടാകുന്നു ജ്വരം.

No comments:

Post a Comment